പഴയൊരു പാതാളക്കരണ്ടി
കിണറ്റിന്റെ തണുപ്പിൽ
മുങ്ങിമരിക്കുന്നത്
പൊട്ടിപ്പോയ ഒറ്റക്കുടുക്കിന്റെ
മങ്ങിച്ച ഓർമ്മയിലൊരു
നൈലോൺ ട്രൗസർ,
കാക്ക കൊത്തിയിട്ട
എണ്ണപ്പിഞ്ഞാണം,
പുളിയിലകളുടെ
ഫോസിലുകൾക്കു താഴെ
ആദ്യത്തെ ഉറവയുടെ
വിള്ളലിൽ
ഒളിച്ചുപാർക്കുന്ന
കണ്ണില്ലാത്ത പാവക്കുട്ടി
എന്നിങ്ങനെ
കല്ലുവച്ച നുണക്കഥകളറിയുന്ന
അഞ്ചിതളുള്ള താമരയിൽ
പുനർജനിക്കുന്നത്
മുങ്ങിത്തപ്പുമ്പോൾ
മുറിച്ചിട്ട കൈപ്പത്തിയുടെ
അവസാനത്തെ തുണ്ട്
ഇറച്ചിയിൽ
കണ്ണുകാണാത്തൊരു
കുരുടൻ മത്സ്യം
ചുണ്ടുരുമ്മിയപ്പോഴാണ്
പറഞ്ഞതും പറയാതെ പോയതുമായ എല്ലാ വാക്കുകളും
-
നിന്റെ മൂക്കിലുമ്മ വച്ച കാമുകനെ
പ്രാകി ഞാനുറക്കത്തില് കരയുന്നു
നിന്റെ കോള്‍ വെയിറ്റിങ്ങില്‍
പ്രസവമുറിക്കു മുന്നിലെ
ഭര്‍ത്താവിനെ പോലെ ഉലാത്തുന്നു
നീയെത്ര ...
7 years ago
No comments:
Post a Comment